വീണ്ടും ബോംബ് ഭീഷണി : മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി പാരീസില്‍ നിന്നുള്ള വിസ്താര വിമാനം

മുംബൈ: പാരീസില്‍ നിന്നുള്ള വിസ്താര വിമാനത്തിന് ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്. രാജ്യത്ത് യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നതിന്റെ അവസാന ഉദാഹരണമാണിത്.

294 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പാരിസിലെ ചാള്‍സ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

വെള്ളിയാഴ്ചയും സമാനരീതിയില്‍ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു. 177 യാത്രക്കാരുമായി പുറപ്പെട്ട ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്ന് UK 611 വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിത ലാന്‍ഡിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

More Stories from this section

family-dental
witywide