വിഴിഞ്ഞത്ത് സ്വപ്നം നങ്കൂരമിട്ടു! അന്താരാഷ്ട്ര തുറമുഖം യഥാർഥ്യമായി, നന്ദി പറഞ്ഞ് മുഖ്യമന്ത്രി, ‘കേരളത്തിന്റെ പുതിയ വികസന ചരിത്രം പിറവികൊള്ളുന്നു’

തിരുവനന്തപുരം: വിഴിഞ്ഞത്തെ കേരളത്തിന്റെ സ്വപ്നം യാഥാർഥ്യമായി. അന്താരാഷ്ട്ര തുറമുഖം യഥാർഥ്യമായി. ആദ്യ മദർഷിപ്പ് സാൻ ഫർണാണ്ടോ നങ്കൂരമിട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ട്രയൽ റൺ ഉദ്ഘാടനം ചെയ്തതോടെയാണ്‌ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യഥാർഥ്യമായത്. വിഴിഞ്ഞം തുറമുഖ യഥാർഥ്യമാകാൻ പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ്പിനും കേന്ദ്ര സർക്കാരിനും പ്രത്യേകം നന്ദി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് പുതിയ അധ്യായം തുറക്കുന്നുവെന്ന് പറഞ്ഞ പിണറായി, വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയ ഏടാണെന്നും കൂട്ടിച്ചേർത്തു.

അങ്ങനെ കേരളത്തിന് അതും നേടാനായി. വിഴിഞ്ഞം തുറമുഖത്തിലൂടെ കേരളം ലോകഭൂപടത്തിൽ ഇടം നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല വാണിജ്യ ലോബികളും പദ്ധതിക്കെതിരെ രംഗത്ത് വന്നു. നാടിൻറെ കൂട്ടായ് ഇച്ഛാശക്തിയെ ഒരു തടസവും ബാധിച്ചില്ല. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. അത് യാഥാർഥ്യമാക്കിയതിന് അദാനിക്ക് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്‌ന നിമിഷമാണ് ഇത്. സമീപ രാജ്യങ്ങൾക്ക് അഭിമാന നിമിഷം കൂടിയാണ്. ലോകത്ത് ഇത്തരം തുറമുഖങ്ങൾ കൈവിരലിൽ എണ്ണാവുന്നത് മാത്രം. 2028ൽ സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും. രാജ്യത്തിന് അഭിമാനകരമായ നിമിഷം. വികസനം സാധ്യമാക്കുന്നത് പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിന് വഴിവച്ചുകൊണ്ട്. മദർപോർട്ടെന്ന് വിളിക്കാവുന്നതാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തുമെന്നും മുഖ്യമന്ത്രി വിവരിച്ചു.

ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ ആയിരുന്നു അധ്യക്ഷൻ. ഇന്നത്തെ ഔദ്യോ​ഗിക ചടങ്ങുകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ ഇറക്കിയതിന് ശേഷം നാളെയാണ് സാൻ ഫർണാണ്ടോ തീരം വിടുക.

More Stories from this section

family-dental
witywide