പാരിസിൽ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം; കബാബ് ഷോപ്പിൽ അഭയം തേടി യുവതി; സിസിടിവി ദൃശ്യങ്ങൾ

ഒളിമ്പിക്‌സിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, പാരീസിൽ ഓസ്‌ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പൊലീസ് അറിയിച്ചു. ജൂലൈ 20 ന് അർദ്ധരാത്രിക്ക് ശേഷം നടന്ന കുറ്റകൃത്യത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്നു.

സംഭവത്തിന് ശേഷം 25 കാരിയായ യുവതി കബാബ് വിൽക്കുന്ന കടയിൽ അഭയം തേടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഭാഗികമായി കീറിയ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവതി ജീവനക്കാരോട് സഹായം അഭ്യർത്ഥിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം.

ജൂലൈ 20 ന് അർദ്ധരാത്രിക്ക് ശേഷം യുവതിയെ ഒരു സംഘം ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായും, കേസിൽ അന്വേഷണം ആരംഭിച്ചതായും ഫ്രഞ്ച് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ പിഗല്ലെ ഏരിയയിലാണ് സംഭവം.

യുവതിയെ ഷോപ്പ് അധികൃതർ ആശുപത്രിയിലെത്തിച്ചു. തൻ്റെ ഫോൺ അക്രമികൾ മോഷ്ടിച്ചതായും യുവതി പറഞ്ഞു. ജൂലൈ 26 മുതൽ ആരംഭിക്കാനിരിക്കുന്ന ഒളിംപിക്സിന് മുന്നോടിയായി രാജ്യം മുഴുവൻ അതീവ സുരക്ഷയിലാണ് ഉള്ളതെന്നും ഭയപ്പെടേണ്ടതില്ലെന്നും സംഭവത്തെ ഉദ്ധരിച്ച് ഫ്രഞ്ച് പൊലീസ് മേധാവി പറഞ്ഞു.

More Stories from this section

family-dental
witywide