മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുന്നോ? ട്രംപിന്‍റെ രൂക്ഷ ചോദ്യങ്ങൾ നേരിട്ട് സെലൻസ്കി, ധാതു കരാറിൽ ഒപ്പുവച്ചില്ല, കൂടിക്കാഴ്ച പരാജയം; ആഘോഷമാക്കി റഷ്യ

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപുമായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി വൈറ്റ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ച പരാജയം. വൈറ്റ് ഹൗസിലെ ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ രൂക്ഷമായ തർക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചത്.

മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും അതിരുക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് സെലൻസ്കിക്കു നേരെ ഉന്നയിച്ചത്. കരാ‌റിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ പുറത്ത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് സെലൻസ്കിയോട് പറഞ്ഞതെന്നും വിവരമുണ്ട്. ഇതോടെ സെലൻസ്കി ചർച്ച അവസാനിപ്പിച്ച് വൈറ്റ് ഹൌസിൽ നിന്നും മടങ്ങി.

ധാതു കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചില്ലെന്നാണ് വിവരം. സെലൻസ്കിയെ ട്രംപ് പരസ്യമായി എതിർത്തതും കൂടിക്കാഴ്ച പരാജയപ്പെട്ടതും റഷ്യൻ മാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide