ബീജിങ്: ചൈനയുടെ ജനസംഖ്യ തുടർച്ചയായി മൂന്നാം വർഷവും കുറഞ്ഞു. ചൈനീസ് സർക്കാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യ ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2004 അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.408 ബില്യൺ ആയിരുന്നു.
മുൻ വർഷം 1.39 ദശലക്ഷത്തിൻ്റെ കുറവുണ്ടായി. കിഴക്കൻ ഏഷ്യയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അവരുടെ ജനനനിരക്ക് കുത്തനെ ഇടിയുകയാണ്. ജീവിതച്ചെലവും ഉന്നത വിദ്യാഭ്യാസവും ജോലിയും കാരണം വിവാഹത്തിലും പ്രസവത്തിലും യുവാക്കൾക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.
ജനസംഖ്യ നിയന്ത്രിക്കാൻ ‘ഒറ്റ കുട്ടി നയം’ നടപ്പിലാക്കാൻ തുടങ്ങിയതോടെ ജനസംഖ്യ കുറയാൻ തുടങ്ങി. എന്നാൽ, ഇപ്പോൾ നയത്തിൽ മാറ്റം വരുത്തി ജനന നിരക്ക് വർധിപ്പിക്കാനാണ് ശ്രമം. 2023-ൽ ചൈനയുടെ മൊത്തം ജനസംഖ്യ പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി കുറയുകയും അതേ വർഷം തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ പിന്തള്ള ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. റിപ്പോർട്ട് പ്രകാരം ചൈനീസ് ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ പേർ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. 2035-ഓടെ, ഈ സംഖ്യ 30% കവിയുമെന്ന് പ്രവചിക്കപ്പെടുന്നു.
chinese population decline consecutive year