ബന്ദിയായ ഇസ്രായേലി-അമേരിക്കന്‍ സൈനികന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്, മോചിപ്പിക്കാത്തതില്‍ ഇസ്രായേല്‍ സര്‍ക്കാരിന് വിമര്‍ശനം

ഗാസ സിറ്റി: ജീവനോടെയുള്ള ഒരു ഇസ്രായേലി-അമേരിക്കന്‍ ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസിന്റെ സായുധ വിഭാഗം. ശനിയാഴ്ചയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ പലസ്തീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഗാസ അതിര്‍ത്തിയിലെ ഒരു എലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റിലെ സൈനികനായിരുന്ന എഡാന്‍ അലക്‌സാണ്ടറാണ് വീഡിയോയിലുള്ളത്.
വീഡിയോയില്‍, ഈസ്റ്റര്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

തന്നെ മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഇസ്രായേല്‍ സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിക്കുന്നു. ഇസ്രായേല്‍ പ്രചാരണ ഗ്രൂപ്പായ ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിംഗ് ഫാമിലീസ് ഫോറമാണ് ബന്ദി എഡാന്‍ അലക്‌സാണ്ടറാണെന്ന് തിരിച്ചറിഞ്ഞത്. വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വിവരമില്ല.

ഹമാസിന്റെ സായുധ വിഭാഗമായ എസ്സെഡിന്‍ അല്‍-ഖസ്സാം ബ്രിഗേഡ്സാണ് മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ക്ലിപ്പ് പുറത്തുവിട്ടത്.

ടെല്‍ അവീവിലാണ് അലക്‌സാണ്ടര്‍ ജനിച്ചത്. യുഎസിലെ ന്യൂജേഴ്സിയിലാണ് അദ്ദേഹം വളര്‍ന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തില്‍ ചേരാന്‍ ഇസ്രായേലിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തടവില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് 21 വയസ്സ് തികഞ്ഞത്.

More Stories from this section

family-dental
witywide