
ഡൽഹി :യൂട്യൂബര്‍ രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശ കേസിൽ ഇടപെട്ട് സുപ്രീം കോടതി. യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യൽ മീഡിയയിൽ വരുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണമെന്നും ഫലപ്രദമായ നടപടിയുണ്ടാകണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
രൺബീർ അലബാദിയക്കെതിരെ കടുത്ത നടപടികളൊന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രൺബീർ അലബാദിയക്ക് തന്‍റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിന് കരട് തയാറാക്കിയ ശേഷം അഭിപ്രായം തേടണം എന്നും കോടതി കൂട്ടിച്ചേർത്തു. ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ കേന്ദ്രം കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് സർക്കാർ നിർദ്ദേശത്തെ തുടർന്ന് യുട്യൂബ് നീക്കം ചെയ്തിരുന്നു.