ടെക്‌സസില്‍ അഞ്ചാംപനി പടരുന്നു; 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍, 22 പേര്‍ കുട്ടികള്‍

ടെക്‌സസ് : ടെക്‌സസില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു. ചൊവ്വാഴ്ച വരെ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് പറയുന്നു. ഇവരില്‍ 22 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതുവരെ ഒമ്പത് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരും വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

രോഗം പടരുന്ന രീതി കണക്കിലെടുത്ത് ഗെയിന്‍സ് കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ഏജന്‍സി ചൊവ്വാഴ്ച പറഞ്ഞു. അഞ്ചാംപനി വളരെ ഗുരുതരമായ രീതിയിലേക്ക് പകരുന്ന അണുബാധയാണ്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് പടരുന്നു.

വൈറസ് ബാധിച്ച് ഏകദേശം 10 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുവപ്പ്, നീര്, ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

More Stories from this section

family-dental
witywide