പാക് ട്രയിന്‍ ആക്രമണം :സ്ത്രീകളെയും കുട്ടികളെയുമടക്കം 104 പേരെ വിട്ടയച്ചു,30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്നു

കത്വ: ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ആകെ 182 യാത്രക്കാരെയാണ് ബന്ദികളാക്കിയിരുന്നത്. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും വിട്ടയച്ചതായി ബിഎല്‍എ വ്യക്തമാക്കി.

സൈന്യം ഇടപെട്ടാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ബന്ദികളില്‍ പാക്ക് സൈന്യം, പൊലീസ്, ഭീകര വിരുദ്ധ സേന (എടിഎഫ്), പാക്ക് ചാരസംഘടന ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) എന്നിവയുടെ ഉദ്യോഗസ്ഥരുമുണ്ടെന്നാണു വിവരം.

അതേസമയം, സംഘര്‍ഷങ്ങള്‍ക്കിടെ 30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്നു. ഒട്ടേറെ യാത്രക്കാര്‍ക്കു പരുക്കേറ്റു. പാക് സൈന്യവുമായുള്ള പോരാട്ടത്തില്‍ 13 ബിഎല്‍എ അംഗങ്ങള്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

പാക്കിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ സ്വതന്ത്രമാക്കാന്‍ പോരാടുന്ന സായുധസംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ കത്വയില്‍നിന്ന് വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് മഷ്‌കഫ് തുരങ്കത്തില്‍ ആക്രമിച്ച് ഇവര്‍ നിയന്ത്രണത്തിലാക്കിയത്. ബിഎല്‍എയുടെ ചാവേര്‍സംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ അകപ്പെട്ട നിലയിലാണ്.

More Stories from this section

family-dental
witywide