നെന്‍മാറയില്‍ കൊടുംക്രൂരന്‍ ചെന്താമരയ്ക്ക് കുറ്റബോധമില്ല, കൊലപാതകത്തില്‍ സന്തോഷവാന്‍, ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ്.പി

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ലെന്നും ഇയാള്‍ സന്തോഷവാനാണെന്നും പാലക്കാട് എസ്.പി അജിത് കുമാര്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു.

2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് വിശദീകരിച്ചു. പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കുമെന്നും വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്.പി പറഞ്ഞു.

വീടിന്റെ സമീപത്തെ പാടത്ത് നിന്നും ഇന്നലെ രാത്രി 10.30 നാണ് പ്രതിയെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങള്‍ സ്ഥിരീകരിക്കാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഭക്ഷണം കിട്ടാത്തതാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കാട്ടില്‍ നിന്നും പുറത്തുവരാന്‍ കാരണമെന്നും പൊലീസിന്റെ പരിശോധന ഇയാള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും എസ് പി പറഞ്ഞു.

More Stories from this section

family-dental
witywide