അര്‍ധരാത്രിയിലെ തീരുമാനം; പ്രധാനമന്ത്രിക്കും ആഭ്യന്ത്രമന്ത്രിക്കും മര്യാദയില്ല : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ചതില്‍ വിയോജിപ്പുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : തന്റെ എതിര്‍പ്പ് അവഗണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ചതിനെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സിലക്ഷന്‍ കമ്മിറ്റി യോഗത്തിലെ തന്റെ വിയോജനക്കുറിപ്പ് പുറത്തുവിട്ടാണ് രാഹുല്‍ പ്രതികരിച്ചത്.

കമ്മിറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വാദം കേള്‍ക്കുകയും ചെയ്യുമ്പോള്‍, പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തിരഞ്ഞെടുക്കാനുള്ള അര്‍ധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി പറയുന്നു.

എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍നിന്നു പുറത്താക്കി. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയിരിക്കുകയാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിയോജനക്കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറയുന്നു. മാത്രമല്ല, സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനമെന്നും അംബേദ്ക്കറുടെ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും കുറിപ്പില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി

Also Read

More Stories from this section

family-dental
witywide