രാജ്‌കോട്ട്: അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ തൂത്തുവാരി മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 304 റൺസിന്റെ റെക്കോർഡ് വിജയമാണ് സ്മൃതിയും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സടിച്ചപ്പോള്‍ അയര്‍ലന്‍ഡിന്‍റെ മറുപടി 31.4 ഓവറില്‍ 131 റണ്‍സില്‍ അവസാനിച്ചു. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയിരുന്ന ഇന്ത്യ ഏകദിന പരമ്പര 3-0 ന് തൂത്തുവാരുകയും ചെയ്തു.
രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വനിതാ ടീം ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറാണ് അടിച്ചെടുത്തത്. പുരുഷ ടീമിന്റെ ചരിത്രത്തിലെ ഉയർന്ന സ്‌കോർ മറികടക്കാനും ഈ ഇന്നിങ്സിലൂടെ വനിതകൾക്കായി. 2011 ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന സ്കോറായിരുന്നു ഏകദിനത്തിലെ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച സ്‌കോർ. ഓപ്പണർമാരായ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയുടേയും (80 പന്തിൽ 135) പ്രതിക റാവലിന്റെയും (129 പന്തിൽ 159) മികച്ച പ്രകടനങ്ങളാണ് ടീമിനെ വൻ സ്‌കോറിലെത്തിച്ചത്. മൂന്നാമതായി ക്രീസിലെത്തിയ റിച്ച ഗോഷ് (42 പന്തിൽ 59) അർധ സെഞ്ചുറി നേടുകയും ചെയ്തു.
അതിവേഗ സെഞ്ചുറിയിൽ സ്‌മൃതി മന്ദാനക്ക് റെക്കോർഡ്
അയർലെൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡുമായി ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന. ഇന്ത്യൻ വനിതകളിൽ ഏറ്റവും വേഗതയിൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡാണ് സ്‌മൃതി തന്റെ പേരിലാക്കിയത്. 70 പന്തിൽ നിന്നായിരുന്നു സ്‌മൃതിയുടെ സെഞ്ചുറി നേട്ടം. 84 പന്തിൽ സെഞ്ചുറിയടുച്ച ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് സ്‌മൃതി മറികടന്നത്.