ട്രംപ് 2.0: ‘അമേരിക്കയും ഇന്ത്യയും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം’; സിലബസിനു പുറത്തെ ചില വിദേശനയങ്ങൾ വേണ്ടി വരുമെന്ന് ജയശങ്കർ

ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒരുപാട് മേഖലകളിൽ മാറ്റം വരുത്തുമെന്നും ഇന്ത്യക്ക് സിലബസിനു പുറത്തെ ചില വിദേശനയങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ചില വിഷയങ്ങളിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാനുള്ള സാധ്യതയും കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. ചില കാര്യങ്ങളിൽ ഇന്ത്യക്ക് ഗുണകരമാകുന്ന നയങ്ങളും ട്രംപ് സ്വീകരിക്കും. അദ്ദേഹം ഒരു അമേരിക്കൻ ദേശീയവാദിയാണെന്നാണ് തന്റെ വിശ്വാസമെന്നും ജയ്ശങ്കർ പറഞ്ഞു.

ഡൽഹി സർവകലാശാലയിലെ ഹൻസ്‌രാജ് കോളജിൽ വിദ്യാർഥികളുമായുള്ള സംവാദത്തിലാണ് രണ്ടാം ട്രംപ് സർക്കാരിനു കീഴിലെ ഇന്ത്യ-അമേരിക്ക നയതന്ത്രബന്ധത്തെക്കുറിച്ചു ജയ്ശങ്കർ സംസാരിച്ചത്. അമേരിക്കയുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപുമായി മികച്ച വ്യക്തിഗത ബന്ധവുമുണ്ട്. ട്രംപിന്‍റെ നയങ്ങൾ ആഗോളതലത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ജയ്ശങ്കർ പറഞ്ഞു.
എന്നാൽ ഇന്ത്യയുടെ വിദേശനയം നമ്മുടെ ദേശീയ താത്പര്യത്തിനുസരിച്ച് നയിക്കപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide