മുൻ പ്രസിഡന്റ് ബൈഡനും ആന്റണി ബ്ലിങ്കനും പുതിയ കുരുക്ക്! ഗാസ യുദ്ധക്കുറ്റങ്ങളില്‍ പങ്കാളികളായതിൽ അന്വേഷണം ആവശ്യപ്പെട്ട് ഐസിസി

ഗാസയില്‍ ഇസ്രായേലി യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും പങ്കാളികളായതിന്, ജോ ബൈഡന്റെ മുൻ ഭരണകൂടത്തിലെ അംഗങ്ങള്‍ക്കും മുൻ പ്രസിഡന്റിനും എതിരെ, യുഎസ് ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) ഔദ്യോഗികമായി ഒരു റഫറല്‍ സമർപ്പിച്ചു.

ബൈഡൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, മുൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, മറ്റ് യുഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ നടപടികളെക്കുറിച്ച്‌ ഔപചാരിക അന്വേഷണം നടത്തണമെന്ന് ഡെമോക്രസി ഫോർ ദി അറബ് വേള്‍ഡ് നൗ ( ഡോണ്‍) ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റ് ഐ, ദി വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയില്‍ എഴുതിയിരുന്ന സൗദി അറേബ്യൻ പത്രപ്രവർത്തകൻ ജമാല്‍ ഖഷോഗിയാണ് ഡോണ്‍ സ്ഥാപിച്ചത്. 2018 ല്‍ തുർക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച്‌ അദ്ദേഹം കൊല്ലപ്പെട്ടു.

മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ഡോണ്‍ പിന്തുണയ്ക്കുകയും മേഖലയിലെ ദുരുപയോഗം ചെയ്യുന്നതും ജനാധിപത്യവിരുദ്ധവുമായ സർക്കാരുകള്‍ക്കുള്ള യുഎസ് പിന്തുണ അവസാനിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ‘ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളില്‍ ജോ ബൈഡൻ, ആന്റണി ബ്ലിങ്കെൻ, ലോയ്ഡ് ഓസ്റ്റിൻ എന്നിവർക്ക് പങ്കുണ്ടെന്ന് അന്വേഷിക്കാൻ ശക്തമായ കാരണങ്ങളുണ്ട്.’ ഡോണ്‍ ബോർഡ് അംഗവും യുദ്ധക്കുറ്റകൃത്യങ്ങളില്‍ പരിചയസമ്ബന്നനായ അഭിഭാഷകനുമായ റീഡ് ബ്രോഡി പറഞ്ഞു.

More Stories from this section

family-dental
witywide