വയനാട് ഉരുള്‍പൊട്ടല്‍ : കാണാതായവരെ മരിച്ചവരായി കണക്കാക്കും, സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.

മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും.

വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിലാണ് പുലര്‍ച്ചെ ഒന്നിലധികം ഉരുള്‍പൊട്ടലുകളുണ്ടായത്. ഈ ദുരന്തത്തില്‍ 403 പേരുടെ മരണം സ്ഥിരീകരിച്ചു. ധ12പ കനത്ത മഴയില്‍ കുന്നിന്‍ചെരിവുകള്‍ ഇടിഞ്ഞുവീഴുകയും ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിക്കുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നായി ഈ ഉരുള്‍പൊട്ടലിനെ കണക്കാക്കുന്നു. കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

More Stories from this section

family-dental
witywide